Sunday, February 25, 2007

കവിയരങ്ങ്

അരങ്ങില്‍ പാടിക്കേട്ടൂ
സദ്ദാമിന്‍ ശിരച്ഛേദത്തില്‍
കലങ്ങിമറിഞ്ഞ,
ചിതറിത്തെറിച്ച മനസ്സും
വാവകചാര്‍ത്തും

ഉരുകിയൊലിക്കുന്ന
കാവേരിയെ
കൈക്കുമ്പിളില്‍ ഏറ്റുവാങ്ങിയ
കാച്ചിക്കുരുക്കിയ വരികളും

വാര്‍ദ്ധക്യം വന്നെത്തിയെന്ന
കാലത്തിന്‍ ഓര്‍മ്മപ്പെടുത്തലും
കവിയരങ്ങില്‍ വിഷയമായ്
വിങ്ങിപ്പൊട്ടിയുയരുന്നു!

ചിരിയുടെ മായാജാലങ്ങളില്‍
എത്രയെത്ര ചിരികളെന്ന
കണക്കുകൂട്ടലൊരേടത്ത്
കാര്യമായ് നടക്കുന്നു!

നദികളെ വില്‍ക്കരുതെന്ന്
ദയനീയമായ് കേണും
ഘോരമായ് ആര്‍ത്തും
കവികളിലൊരുവന്‍ അലമുറയിടുന്നു!

പ്രാചീന കാവ്യശൈലി
കുഴിച്ചുമൂടപ്പെട്ടെങ്കിലും
ഈ കേട്ടവയിലൊക്കെയും
പ്രാസവും വൃത്തവും!!

ആധുനികരാരെന്ന്
കാതോര്‍ത്തിരിക്കവേ
`മോഡറേറ്റര്‍' മൊഴിയുന്നു
കുറുങ്കവിതകളൊരേഴെണ്ണം!

കൈയടികളേറെ വാങ്ങി
ഗദ്യകവിത തലപൊക്കേ
പദ്യവും ഗദ്യവും തീര്‍ത്ത
മഹാമുനി ചിരിക്കുന്നു!!!

4 comments:

G.MANU said...

nanayi

Unknown said...

കൊള്ളാം:)

vaziyoram said...

kollam... munnottu poku.. nirikshanam nannayittundu

മഴവില്ലും മയില്‍‌പീലിയും said...

എല്ലാക്കവിതകളും വളരെ നന്നായിരിക്കുന്നു ആശമ്സകള്.നന്ദി